---
title: "ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തലശ്ശേരി "
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103192/thalassery"
published_at: "2023-03-15T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641193daecfad_IMG-20230315-WA0134.jpg"
keywords: []
---

# ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തലശ്ശേരി 

> **Lead Summary:** ** തലശ്ശേരി**: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തലശ്ശേരി നഗരം. നഗരത്തിലെ രണ്ടു പ്രധാന റോഡുകളുടെ നവീകരണം തുടങ്ങിയത് മുതൽ ആരംഭിച്ച ഗതാഗത തടസ്സം ഒഴിയാബാധയായി മാറുകയാണ്. ചില നേരങ്ങളിൽനിന്നു തിരിയാനിടമില്ലാത്ത വിധമാണ് നഗരത്തെ കുരുക്ക് ബാധിക്കുന്നത്. പരീക്ഷക്കാലമായതിനാൽ വിദ്യാർഥികളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. ദൂരദിക്കുകളിൽനിന്ന് ബസ് മാർഗവും മറ്റും നഗരത്തിലെത്തുന്ന വിദ്യാർഥികൾക്ക് സമയത്തിന് പരീക്ഷക്കെത്താനാവുന്നില്ല. പഴയ ബസ് സ്റ്റാൻഡിലെ എം.ജി റോഡും ജനറൽ ആശുപത്രി റോഡും കോൺക്രീറ്റ് ചെയ്യാൻ അടച്ചിട്ടതുമുതലാണ് നഗരത്തിൽ ഗതാഗത തടസ്സം പതിവായത്. റോഡ് നവീകരണം ആരംഭിക്കുന്ന വേളയിൽ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ ക്രമീകരണം വരുത്തിയിരുന്നെങ്കിലുംഇത് ഫലപ്രദമായി നടപ്പിലായിരുന്നില്ല.

## Article Content

** തലശ്ശേരി**: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തലശ്ശേരി നഗരം. നഗരത്തിലെ രണ്ടു പ്രധാന റോഡുകളുടെ നവീകരണം തുടങ്ങിയത് മുതൽ ആരംഭിച്ച ഗതാഗത തടസ്സം ഒഴിയാബാധയായി മാറുകയാണ്. ചില നേരങ്ങളിൽനിന്നു തിരിയാനിടമില്ലാത്ത വിധമാണ് നഗരത്തെ കുരുക്ക് ബാധിക്കുന്നത്. പരീക്ഷക്കാലമായതിനാൽ വിദ്യാർഥികളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. ദൂരദിക്കുകളിൽനിന്ന് ബസ് മാർഗവും മറ്റും നഗരത്തിലെത്തുന്ന വിദ്യാർഥികൾക്ക് സമയത്തിന് പരീക്ഷക്കെത്താനാവുന്നില്ല. പഴയ ബസ് സ്റ്റാൻഡിലെ എം.ജി റോഡും ജനറൽ ആശുപത്രി റോഡും കോൺക്രീറ്റ് ചെയ്യാൻ അടച്ചിട്ടതുമുതലാണ് നഗരത്തിൽ ഗതാഗത തടസ്സം പതിവായത്. റോഡ് നവീകരണം ആരംഭിക്കുന്ന വേളയിൽ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ ക്രമീകരണം വരുത്തിയിരുന്നെങ്കിലുംഇത് ഫലപ്രദമായി നടപ്പിലായിരുന്നില്ല.

കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തോന്നുംപോലെയാണ് നഗരത്തിൽ പ്രവേശിക്കുന്നത്. ഇതിനിടയിൽ ടാങ്കർ ലോറികൾ കൂടി എത്തുന്നതോടെ കുരുക്ക് കൂടുതൽ മുറുകുകയാണ്. പുതിയ ബസ് സ്റ്റാൻഡ് മുതൽ കൊടുവള്ളി വരെ വാഹനങ്ങൾ കടന്നുകിട്ടണമെങ്കിൽ വലിയ സാഹസം തന്നെയുണ്ട്. സംഗമം കവല, ഗുഡ്സ്ഷെഡ് റോഡ്, ഒ.വി റോഡ്, പഴയ ബസ് സ്റ്റാൻഡ് ട്രാഫിക് യൂനിറ്റ് കവല, ജനറൽ ആശുപത്രി പരിസരം, ഗുണ്ടർട്ട് റോഡ്, പാലിശ്ശേരി, വീനസ് കവല, കൊടുവള്ളി എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103192/thalassery)