പയ്യന്നൂരിലെ മലയോര മേഖലകളിൽ വിദ്യാർത്ഥികൾക്ക് യാത്രാ പാസ് നിഷേധിച്ച് കെ എസ് ആർ ടി സി അധികൃതർ . ദിവസേന ഫുൾ ടിക്കറ്റ് നൽകി യാത്ര ചെയ്യുന്നതിനാൽ പ്രയാസമനുഭവിക്കുകയാണി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളും , രക്ഷിതാക്കളും.
പയ്യന്നൂർ നിയോജക മണ്ഡലത്തിലെ മലയോര പ്രദേശങ്ങളായ ജോസ്ഗിരി, രാജഗിരി ,പ്രാപ്പൊയിൽ, താബോർ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സ്കൂളിലെത്തിച്ചേരാൻ ഏക ആശ്രയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഒരേയൊരു കെ എസ് ആർ ടി സി ബസ് മാത്രമാണ് . സ്വകാര്യ ബസ്സുകൾ സർവീസ് നടത്താത്ത ഇവിടങ്ങളിൽ മിക്കവാറും വിദ്യാർത്ഥികൾ ഫുൾ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്യുന്നത് .ഒരു ബസിൽ 25 കുട്ടികൾക്ക് മാത്രമേ പാസിന് അനുമതിയുള്ളുവെന്നും ,ഇതിനോടകം 35 കുട്ടികൾക്ക് പാസ് അനുവദിച്ചുവെന്നുമാണ് കെ എസ് ആർ ടി സി അധികൃതർ പറയുന്നത് . 40 രൂപയോളം മുടക്കിയാണ് ഇവിടങ്ങളിൽ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നത് . ദിവസേന ഇത്രയും തുക നൽകി ബസിൽ യാത്ര ചെയ്യുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളെയും, വിദ്യാർത്ഥികളേയും പ്രയാസത്തിലാക്കുന്നു .ചില ദിവസങ്ങളിൽ ബസ് സർവ്വീസ് നിർത്തി വെക്കേണ്ട സാഹചര്യമുണ്ടായാൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം കൂടുതൽ ദുരിതപൂർണമാകുന്നു .സംഭവത്തിൻ്റെ ഗൗരവം മുന്നിൽ കെ എസ് യു പയ്യന്നൂർ നിയോജക മണ്ഡലം അധികൃതർ കണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എം പി ക്കും ,പയ്യന്നൂർ ഡിപ്പോ അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്. ആകാശ് ഭാസ്കരൻ .കെ എസ് .യു പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ബൈറ്റ് . ഒരു കെ എസ് ആർ ടി ബസ് കൂടി സർവ്വീസ് നടത്തിയാൽ നിലവിലെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം ലഭിക്കുമെന്നാണ് രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നത് .
Ksrtc Students denied travel passes