ഇരിട്ടി: പായം പഞ്ചായത്തിന് കീഴിലുള്ള കേളൻ പീടിക ഉദയഗിരി,മട്ടിണി നിരങ്ങംചിറ്റ റോഡിൻറെ ഭാഗമായ കൂമൻതോട് മുതൽ മട്ടിണി വരെയുള്ള ഭാഗമാണ് റോഡ് തകർന്നതുമൂലം അപകടകെണിയായി മാറിയിരിക്കുന്നത്. പണി പൂർത്തീകരിച്ച് അഞ്ചുവർഷം മാത്രമായ ഈ റോഡിൽ തുടക്കം മുതലേ അപാകതകൾ ശ്രദ്ധയിൽപ്പെട്ടിട്ടും അറ്റകുറ്റപ്പണികൾക്ക് അധികൃതർ തയ്യാറാകാതിരുന്നത് മൂലമാണ് ഇത്രയും വലിയ ശോചനീയാവസ്ഥ യിലേക്ക് റോഡ് മാറിയത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
വലിയ ഇറക്കങ്ങളും കയറ്റങ്ങളും നിറഞ്ഞ ഈ റോഡിൽ അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. മലബാർ പാക്കേജിൽ ഉൾപ്പെടുത്തി 10.5 കിലോമീറ്റർ റോഡ് പണി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തിരുന്നു എന്നൽ അതീവ ശോചനീയാവസ്ഥയിൽ ഉള്ള കൂമൻതോട് മുതൽ മട്ടിണി വരെയുള്ള റോഡ് ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ലതുടക്കം മുതലേ റോഡ് പണിയിലെ അപാകതകളും ക്രമക്കേടുകളും നാട്ടുകാർ ചോദ്യം ചെയ്തിരുന്നുവെങ്കിലും അധികൃതർ മുഖവിലയ്ക്കെടുക്കാതെ പണി പൂർത്തിയാക്കുകയാണ് ചെയ്തത് ഇതേ റോഡിൽ ഏതാനും ദിവസങ്ങൾക്ക് മുന്നേ റോഡിൻറെ ശോചനീയ അവസ്ഥയിൽ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയും മറികടന്ന് റോഡരികിലുള്ള വലിയ ഗർത്തത്തിലേക്ക് വീണ ഇരുചക്രവാഹനം ഉയർത്തുന്നതിനായി ജെസിബി യന്ത്രം ഉപയോഗിക്കുന്നതിനിടയിൽ റോഡരികിലെ സംരക്ഷണഭിത്തിയടക്കം ഇടിഞു ഗർത്തത്തിലേക്ക് പതിക്കുകയുണ്ടായി ലക്ഷങ്ങൾ മുതൽമുടക്കി അടിമുതൽ കോൺക്രീറ്റും കരിങ്കല്ലും ഉപയോഗിച്ച് ചെയ്ത സംരക്ഷണഭിത്തി യാണ് തകർന്നുവീണത്.
ഇതുവഴി ക്വാറികളിലേക്കുള്ള വലിയ ലോറികൾ അമിതവേഗതയിൽ കടന്നുപോകുന്നത് മൂലം തകർന്നുകിടക്കുന്ന റോഡിലെ കരിങ്കൽ പാളികൾ സമീപത്തുള്ള വീടുകളിലേക്കും വഴിയാത്രക്കാരി ലേക്കും തെറിച്ചുമുള്ള അപകടങ്ങൾ നിരന്തരം നടക്കുന്നു. ഇതിന് പുറമെ റോഡ് മോശമായതിനാൽ ഓട്ടോറിക്ഷാ പോലെയുള്ള വാഹനങ്ങളും ഇതുവഴി വരാൻ തയ്യാറാകാത്തത് മൂലം യാത്രാദുരിതം നേരിടുകയാണ് ഈ പ്രദേശത്തെ സാധാരണക്കാർ. പായം പഞ്ചായത്ത് അധികൃതർക്കും എംഎൽഎ സണ്ണി ജോസഫിനും പരാതികൾ നൽകിയിട്ടും യാതൊരുവിധത്തിലുള്ള തുടർ നടപടികളും സ്വീകരിച്ചിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.
Koomanthod pattani road