---
title: "കൂടത്തായി കൂട്ടക്കൊല കേസില്‍ പ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്"
english_title: "Koodathay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30824/koodathay"
published_at: "2022-03-10T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62297f342e3cc_images (6).jpeg"
keywords: []
---

# കൂടത്തായി കൂട്ടക്കൊല കേസില്‍ പ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

> **Lead Summary:** കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ പ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ജാമ്യം തേടി മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി വിചാരണക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇന്ന് വിധി പറയുക. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണനടക്കുന്നത്.

## Article Content

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ പ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ജാമ്യം തേടി മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി വിചാരണക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇന്ന് വിധി പറയുക. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണനടക്കുന്നത്.

കൊല്ലപ്പെട്ട പൊന്നാമറ്റത്തില്‍ ടോം തോമസ്, അന്നമ്മ, ആല്‍ഫൈന്‍, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടുതല്‍ തെളിവുകള്‍ക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജിയും വ്യാഴാഴ്ച വിധി പറയാന്‍ മാറ്റി. കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിന്റെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രില്‍ ഒന്നിന് കേള്‍ക്കാനും കോടതി തീരുമാനിച്ചു. ജോളി നല്‍കിയ ജാമ്യാപേക്ഷ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍ ശക്തമായി എതിര്‍ത്തു. അന്നമ്മ തോമസിനെ വധിച്ചെന്ന കേസില്‍ ഹൈകോടതി നല്‍കിയ ജാമ്യം സുപ്രീംകോടതി സ്റ്റേചെയ്തതാണെന്നും മറ്റ് ജാമ്യാപേക്ഷകള്‍ ഹൈകോടതി നേരത്തേ തള്ളിയതാണെന്നുമായിരുന്നു സ്!പെഷല്‍ പ്രോസിക്യൂട്ടറുടെ വാദം.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ശിക്ഷിക്കപ്പെട്ടത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്.

ഭര്‍തൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം കണ്ടൈത്തിയിരുന്നു. സ്വത്ത് തട്ടിയെടുക്കാനും ഷാജുവിനെ വിവാഹം കഴിക്കാനുമായിരുന്നു കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയില്‍ റോയിയുടെ സഹോദരന്‍ റോജോ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. എസ്പി കെ ജി സൈമണ്‍ അന്വേഷണം സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന് കൈമാറി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യതയെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസന്റെ നേതൃത്വത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാന്‍ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30824/koodathay)