---
title: "അവയവക്കച്ചവട റാക്കറ്റ്: നാലു ജില്ലകളിലെ ആശുപത്രികളിൽ ഇഡി റെയ്ഡ്"
english_title: "Edraid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366751/edraid"
published_at: "2026-06-18T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33b268ebd3c_1000214526.jpg"
keywords: []
---

# അവയവക്കച്ചവട റാക്കറ്റ്: നാലു ജില്ലകളിലെ ആശുപത്രികളിൽ ഇഡി റെയ്ഡ്

> **Lead Summary:** **കൊച്ചി : **അവയവ കച്ചവടത്തില്‍ കോടികണക്കിനു രൂപയുടെ ഇടപാടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സ്വകാര്യആശുപത്രികളിലും ഇടനിലക്കാരുടെ വീടുകളിലും ഇഡി പരിശോധന. തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ പ്രമുഖ സ്വകാര്യാശുപത്രികളിലും കൊല്ലത്തെ ഇടനിലക്കാരിയുടെ വീട്ടിലുമാണ് ഇഡി റെയ്ഡ് നടക്കുന്നത്. കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണു പരിശോധന. ബാങ്ക് ഉദ്യോഗസ്ഥരും ഇഡി ഉദ്യോഗസ്ഥരോടൊപ്പം പരിശോധനയില്‍ പങ്കാളികളായിട്ടുണ്ട്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവരുടെ അവയവങ്ങള്‍ പണം നല്‍കി വാങ്ങിയ ശേഷം വളരെ കുറച്ച് പണം മാത്രമാണ് ഇടനിലക്കാര്‍ നല്‍കി വന്നിരുന്നത്. ചില വന്‍കിട ആശുപത്രികളും ഇടനിലക്കാരും അവയവം സ്വീകരിച്ചവരില്‍നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തിരുന്നുവെന്ന ആരോപണത്തിന്‍റെ പേരിലാണ് ഇഡി പരിശോധന.

## Article Content

**കൊച്ചി : **അവയവ കച്ചവടത്തില്‍ കോടികണക്കിനു രൂപയുടെ ഇടപാടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സ്വകാര്യആശുപത്രികളിലും ഇടനിലക്കാരുടെ വീടുകളിലും ഇഡി പരിശോധന. തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ പ്രമുഖ സ്വകാര്യാശുപത്രികളിലും കൊല്ലത്തെ ഇടനിലക്കാരിയുടെ വീട്ടിലുമാണ് ഇഡി റെയ്ഡ് നടക്കുന്നത്. കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണു പരിശോധന. ബാങ്ക് ഉദ്യോഗസ്ഥരും ഇഡി ഉദ്യോഗസ്ഥരോടൊപ്പം പരിശോധനയില്‍ പങ്കാളികളായിട്ടുണ്ട്.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവരുടെ അവയവങ്ങള്‍ പണം നല്‍കി വാങ്ങിയ ശേഷം വളരെ കുറച്ച് പണം മാത്രമാണ് ഇടനിലക്കാര്‍ നല്‍കി വന്നിരുന്നത്. ചില വന്‍കിട ആശുപത്രികളും ഇടനിലക്കാരും അവയവം സ്വീകരിച്ചവരില്‍നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തിരുന്നുവെന്ന ആരോപണത്തിന്‍റെ പേരിലാണ് ഇഡി പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366751/edraid)