#Lok Sabha #Opposition Protest #Dharmendra Pradhan
ഡൽഹി: NEET വിഷയത്തിൽ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് പാർലമെന്ററികാര്യമന്ത്രി കിരൺ റിജു സഭയിൽ നിലപാട് വ്യക്തമാക്കി. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ "രാജി രാജി" എന്നും "കള്ളൻ" എന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിപക്ഷ എംപിമാർ സഭയിൽ ബഹളം വച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി മുദ്രാവാക്യം മുഴക്കി.
സഭ തുടർച്ചയായി തടസപ്പെടുന്നത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പ്രതിപക്ഷം സഹകരിക്കണമെന്ന ആവശ്യത്തിന് വഴങ്ങാൻ പ്രതിപക്ഷം തയ്യാറായില്ല. ബഹളം ശക്തമായതോടെ സ്പീക്കർ സഭ ഇന്നത്തേക്ക് പിരിച്ചുവിടുകയായിരുന്നു.
NEET ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കിയത്.
.
Content Highlight: Lok Sabha Adjourned Amid Opposition Uproar Demanding Dharmendra Pradhan's Resignation





































