---
title: "കെഎസ്‌ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണം: സര്‍ക്കാര്‍ നിയമോപദേശം തേടും"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62634/ksrtc"
published_at: "2022-08-19T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fed35ff3fc5_Screenshot_20220819-052851.png"
keywords: []
---

# കെഎസ്‌ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണം: സര്‍ക്കാര്‍ നിയമോപദേശം തേടും

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്‌ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണത്തില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം.

## Article Content

**തിരുവനന്തപുരം: **കെഎസ്‌ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണത്തില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം.

തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി ഇന്നലെ നടത്തിയ മന്ത്രിതല ചര്‍ച്ചയേതുടര്‍ന്നാണ് നിയമോപദേശം തേടുന്നതിനു തീരുമാനിച്ചത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം 22ന് വീണ്ടും ചര്‍ച്ച നടക്കും. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്‍റെ ഭാഗമായി 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണമെന്ന മാനേജ്മെന്‍റ് നിലപാടിനോട് യൂണിയനുകള്‍ എതിര്‍പ്പറിയിച്ച സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നതിന് ഇന്നലെ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനിച്ചത്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി എന്നതില്‍ എട്ടു മണിക്കൂര്‍ മാത്രം സ്റ്റിയറിംഗ് ജോലി ചെയ്താല്‍ മതിയാകുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. പക്ഷെ 12 മണിക്കൂര്‍ തൊഴിലാളികള്‍ ജോലിക്ക് ഹാജരാകണം.

ഇതില്‍ തെറ്റിധാരണ വേണ്ടെന്നും മന്ത്രിമാരായ ആന്‍റണി രാജുവും വി. ശിവന്‍കുട്ടിയും വ്യക്തമാക്കി. അതേസമയം, 60 വര്‍ഷം മുന്‍പത്തെ നിയമം വച്ച്‌ സിംഗിള്‍ ഡ്യൂട്ടി സന്പ്രദായം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു. എട്ടു മണിക്കൂര്‍ കഴിഞ്ഞു ബാക്കി സമം ഓവര്‍ടൈമായി കണക്കാക്കി വേതനം നല്‍കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല. അഞ്ചാം തീയതിക്കകം ശന്പളം നല്‍കുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ചശേഷം തീരുമാനിക്കും. 22ന് നടക്കുന്ന ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളിലും ധാരണയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62634/ksrtc)