കണ്ണൂർ: ഒരുകാലത്ത് കണ്ണൂർ കോൺഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന എസ് ആർ ആന്റണി വിട പറഞ്ഞു. ജില്ലയിൽ 80 കളിൽ കോൺഗ്രസിന്റെ ശബ്ദമായിരുന്നു എസ് ആർ. ചെറുപ്രായത്തിൽ തന്നെ കണ്ണൂർ ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ടായും വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. 1973ല്‍ ഡിസിസി ജനറൽ സെക്രട്ടറിയായി ജില്ലാ നേതൃസ്ഥാനത്തേക്കും എത്തി.
1988 മുതൽ 1992 വരെ എസ് ആർ ആന്റണി കണ്ണൂർ ജില്ലയിലെ കോൺഗ്രസിനെ നയിച്ചു. ഓഫീസ് പ്രവർത്തനങ്ങളുടെ കാര്യത്തിൽ കണിശക്കാരൻ ആയിരുന്നു എസ് ആർ. ഇത്രയേറെ അച്ചടക്കം കാണിച്ച ഡിസിസി പ്രസിഡണ്ട്മാർ കണ്ണൂർ ജില്ലയിൽ അപൂർവ്വം ആയിരുന്നു ഇക്കാര്യത്തിൽ കെപിസിസിയുടെ പ്രശംസയും അദ്ദേഹത്തെ തേടിയെത്തി. സംസ്ഥാന,ദേശീയ കോൺഗ്രസ് നേതാക്കളുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം കണ്ണൂരിലെ കോൺഗ്രസ് നേതൃനിരയിലെ സൗമ്യസാന്നിധ്യമായിരുന്നു.
മികച്ച സംഘാടകൻ,മുൻ ജില്ലാ കൗണ്സിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.. ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച എസ് ആർ വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു വർഷങ്ങളായി ചെറുപുഴയിലെ വീട്ടിലായിരുന്നു താമസം. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും, ചെറുപുഴ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മായിരുന്ന പരേതയായ ഏലിയാമ്മ ടീച്ചർ ആയിരുന്നു ഭാര്യ.മക്കൾ. വിവേക് ആന്റണി, വിദ്യാ ആന്റണി മരുമക്കൾ ഓൾവിൻ പെരേര( അധ്യാപകൻ ബ്രണ്ണൻ HSS തലശ്ശേരി) , മഞ്‌ജു വിവേക്.
അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ചെറുപുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം ശനിയാഴ്ച 10 മണിക്ക് ചെറുപുഴ സെൻ്റ് മെരീസ് ഫെറോന പള്ളിയിൽ സംസ്കരിക്കും.എസ് ആറിന്റെ മരണത്തെ തുടർന്ന് ജില്ലയിൽ 3 ദിവസം ദുഃഖാചരണം നടത്താനും,നേരത്തെ നിശ്ചയിച്ച പാർട്ടി പൊതു പരിപാടികൾ മാറ്റി വെക്കാനും nഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.
SR Antony, who was a strong leader of the Congress, bid farewell