ഇരിട്ടി : ആറളം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ ശല്യം നിരന്തരം തുടരുകയാണ്. രാത്രിയും പകലും വിത്യാസമില്ലാതെ വീടിനോട് ചേർന്ന ഷെഡും കുടിലുകളും കൃഷിയുമാണ് ആനകൾ നശിപ്പിക്കുന്നത് . ഇന്നലെ രാത്രി 10 .30 ഓടെയാണ് ബ്ലോക്ക് 7 ലെ കൈതതോട് മേഖലയിലെ സിബിയുടെ വീടിന്റെ വർക്ക് എറിയയും ഷെഡും അസ്പറ്റോസ് ഷീറ്റ് ഉൾപ്പെടെ ആന തകർത്തത് . വീടിന്റെ മുറ്റത്തുനിന്ന പ്ലാവിലെ ചക്ക പറിച്ച് തിന്ന ശേഷമായിരുന്ന ആന വീടിന് നേരെ തിരിഞ്ഞത് .15 മിനിറ്റോളം വീടിന്റെ പരിസരത്ത് തന്നെ നിന്ന ആന വീട്ടുകാർ ശബ്ദം വെച്ചതോടെ ഷെഡും വർക്ക് ഏറിയയും തകർക്കുക ആയിരുന്നു .
പുനരധിവാസ മേഖലയിൽ ചുറ്റിത്തിരിയുന്ന അപകടകാരിയായ മോഴയാന ആണ് സിബിയുടെ വീടിന് നേരെ ആക്രമിച്ചത് . ബ്ലോക്ക് 13 ൽ വെള്ളി, ലീല ദമ്പതികളെ കൊന്നതും മോഴ ആന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത് . പരിസരവാസികൾ ലൈറ്റ് അടിച്ച് ശബ്ദം ഉണ്ടാക്കിയതോടെ ആണ് ആന പരാക്രമം അവസാനിപ്പിച്ച് പിന്മാറിയത് .സിബിയും ഭാര്യയും മൂന്ന് കുട്ടികളുമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത് . ഭയന്ന് വിറച്ച് കുടുംബം സഹായത്തിനായി ആർ ആർ ടി വിളിച്ചെങ്കിലും ആന ഇവിടെ നിന്നും പിന്മാറിയ ശേഷമാണ് വനപാലകർ സ്ഥലത്തെത്തിയത് .
Aaralamfam