തിരുവനന്തപുരം :2026 ജനുവരി 1 മുതല്‍ സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും എൻജിൻ വലുപ്പം പരിഗണിക്കാതെ എ.ബി.എസ് (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) (ABS) ഇൻസ്റ്റാള്‍ ചെയ്യേണ്ടത് നിർബന്ധമാക്കി.റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്‍റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചു.
ഇതിനുപുറമേ, ഓരോ പുതിയ ഇരുചക്ര വാഹനവും വാങ്ങുമ്ബോള്‍ ബി.ഐ.എസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടത് സർക്കാർ നിർബന്ധമാക്കും. റൈഡർക്കും യാത്രക്കാർക്കും സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.

നിലവില്‍ 125 സി.സിയില്‍ കൂടുതലുള്ള എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എ.ബി.എസ് നിർബന്ധമുള്ളൂ. അതായത് ഏകദേശം 40% ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനമില്ല. എ.ബി.എസിന് അപകട സാധ്യത 35% മുതല്‍ 45% വരെ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
റൈഡർ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്ബോഴോ ബലമായി ബ്രേക്ക് പ്രയോഗിക്കുമ്ബോഴോ ചക്രങ്ങള്‍ ലോക്ക് ചെയ്യുന്നത് തടയാൻ എ.ബി.എസ് സഹായിക്കുന്നു. ഇത് വാഹനത്തിന്റെ നിയന്ത്രണം നിലനിർത്താൻ അനുവദിക്കുകയും സ്കിഡ്ഡിങ്ങ് അല്ലെങ്കില്‍ ക്രാഷ് ചെയ്യാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ ഏകദേശം 44% ഇരുചക്ര വാഹന ഉപയോക്താക്കളാണെന്നാണ് കണക്കുകള്‍ പറയുന്നത്.
Thiruvanaththapuram