കേരളത്തിലെ കാർഷിക മേഖല തകർന്ന് തരിപ്പണമാക്കിയത് ഇടതു വലതു മുന്നണികളാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ് . കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനം മടിക്കുകയാണെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മതമേലധ്യക്ഷൻമാരെ ബി.ജെ. പി. നേരത്തെയും കാണാറുണ്ട്.
തലയിൽ മുണ്ടിട്ടല്ല കാണാൻ പോകുന്നത് അവിടെ ഒരു രാഷട്രീയവുമില്ല ക്രിസ്തീയ മുസ്ലിം ഹിന്ദു വിഭാഗത്തിൽപ്പെട്ടവരെയും കാണാറുണ്ട് ഇത്തരത്തിൽ മത മേലധ്യക്ഷൻമാരെ കാണുന്നത് ബി.ജെ.പിക്കാർക്ക് നിഷേധിക്കപ്പെട്ടുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.
കോൺഗ്രസു കാർക്കും സി.പി.എം കാർക്കും ഇക്കാര്യത്തിൽ വെപ്രാളമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.ക്ക് മാത്രമേ നാട്ടിൽ വികസനം കൊണ്ടുവരാനാവൂ എന്നത് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട് ഈ തിരിച്ചറിവാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കുള്ളത് കാർഷിക രംഗത്തെ മുരടിപ്പാണ് ബിഷപ്പ് വ്യക്തമാക്കിയതെന്നും എൻ. ഹരിദാസ് പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ എത്തിക്കുന്നതിനായി നടത്തുന്ന പരിപാടിയിൽ ക്ഷണിക്കുന്നതിനായി എല്ലാ വിഭാഗത്തിലെയും നേതാക്കളെയും ക്ഷണിക്കുന്നുണ്ട് സി.പി.എം ഭരിക്കുന്ന സംസ്ഥാനത്ത് കക്കുകളി നാടകത്തിൻ്റെ പേരിൽ ക്രിസ്ത്രീയ സംന്യാസിമാർ കണ്ണൂരിൽ പ്രതിഷേധ പരിപാടി നടത്തിയത് സാംസ്കാരിക നായകർ പ്രതികരിക്കാൻ മടിക്കുന്ന സ്ഥതിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ തോമസ് പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡൻ്റ് .പി ബിജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
N Haridas