കണ്ണൂർ: പേരാവൂരിലെ ഡോ: അമർ രാമചന്ദ്രൻ നിർമ്മാണം നിർവഹിച്ച തമിഴ് സിനിമ 'റൂട്ട് നമ്പർ 17' ശ്രദ്ധേയമാകുന്നു. ഡിസംബർ 29 വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമ തമിഴ് സിനിമയുടെ മിസ്റ്ററി വിഭാഗത്തിൽ പ്രശംസനീയമായ ഒരു കൂട്ടിച്ചേർക്കലായി മാറുമെന്ന് നിരൂപകർ വിലയിരുത്തുന്നു. ജിതൻ രമേശ് നായകനായ ചിത്രം സത്യമംഗലം കാട്ടിലെ നിഗൂഢമായ ഒരു പാതയും അവിടെ എത്തിച്ചേരുന്ന എത്തിച്ചേരുന്ന ചില മനുഷ്യരുടെയും കഥ പറയുന്നു. അഭിലാഷ് ജി ദേവന്റെ സംവിധാനവും ശക്തമായ പ്രകടനവും സാങ്കേതിക വൈദഗ്ധ്യവും സസ്പെൻസിന് അതീതമായ ഒരു സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുന്നു.
തീർത്തും അപകടകരമായ ഒരു നിരോധിത പാതയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന "റൂട്ട് നമ്പർ 17" സത്യമംഗലം വനത്തിനുള്ളിലെ ഇരുണ്ടതും അശുഭകരവുമായ ശക്തികളെ വെളിപ്പെടുത്തുന്ന ചിത്രം കൂടിയാണ്. ഡോ: അമർ രാമചന്ദ്രൻ ശ്രദ്ധേയമായ വേഷം ചെയ്യുന്ന ചിത്രത്തിൽ ഹരീഷ് പേരടി വില്ലനായി എത്തുന്നു. അഞ്ജു പാണ്ഡ്യയാണ് നായിക. സംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. നിഹാസ്, അഖിൽ പ്രഭാകരൻ, ജെന്നിഫർ, ബിന്ദു, കാശി വിശ്വനാഥൻ, ടൈറ്റസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പൂർണ്ണമായും തിയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ഈ സസ്പെൻസ് ത്രില്ലര്‍ കേരളത്തിലും റിലീസിന് ഒരുങ്ങുകയാണ്.
The Tamil film 'Route No. 17' produced by Dr Amar Ramachandran, is gaining popularity