ഇരിട്ടി: അച്ഛൻ്റെ വിരൽതുമ്പിൽ പിടിച്ച് ആദ്യമായി ഗ്രന്ഥശാലയുടെ പടവുകൾ കയറുമ്പോൾ ടി. നിപുണിന് പ്രായം അഞ്ച് വയസ്സായിരുന്നു . ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് എക്സിക്യൂട്ടീവ് കമ്മറ്റികളുടെ തിരഞ്ഞെടുപ്പ് നടപടികൾ ജൂൺ രണ്ടിന് പൂർത്തിയായ പ്പോൾ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ താലൂക്ക് എക്സിക്യൂട്ടീവ് അംഗമായി മാറിയിരിക്കുകയാണ് പായം സ്വദേശിയായ നിപുൺ ടി.പായം എന്ന ഇരുപത്തി മൂന്നുകാരൻ. ലൈബ്രറി കൗൺസിലിൻ്റെ ചരിത്രത്തിൽ ഇരുപത്തഞ്ച് വയസ്സിൽ താഴെയുള്ളൊരാൾ ഇന്നുവരെ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്ക പ്പെട്ടിട്ടില്ല.
ആ ചരിത്രമാണ് നിപുൺ തിരുത്തി യെഴുതിയത്.പായം ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ അനുബന്ധ സംഘടനകളായ ഉദയ ബാലവേദിയുടേയും, യുവജന വേദിയുടേയും സെക്രട്ടറിയായി സംഘാടക മികവ് തെളിയിച്ച നിപുൺ ഇരുപതാം വയസ്സു മുതൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള പരമോന്നത പുരസ്കാരമായ ഇ എം എസ് പുരസ്കാരം നേടിയ പായം ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചു വരികയാണ്.
ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിലുള്ള ബാലവേദി ക്യാംപുകളിൽ നിന്ന് നാടകം പഠിച്ച നിപുണും കൂട്ടുകാരും സുപ്രസിദ്ധ നാടക രചയിതാവും സംവിധായകനുമായ ജിനോ ജോസഫിൻ്റെ ശിക്ഷണത്തിൽ സ്കൂൾ കലോത്സവ ത്തിൽ സംസ്ഥാന തലത്തിൽ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.ബാലസംഘം വേനൽ തുമ്പി കലാട്രൂപ്പിലെ അംഗമായും ജില്ലാ പരിശീലകനായും നല്ല പ്രതിഭ തെളിയിച്ച നിപുൺ ടി. പായം നാടക സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. തലശ്ശേരി ബ്രണ്ണൻ കോളേജിലെ പിജി വിദ്യാർത്ഥിയായ നിപുൺ യു.യു സി യിലേക്കും തെരഞ്ഞെടു ക്കപ്പെട്ടിരുന്നു.ബാലവേദി ക്യാപുകളിലെ സ്ഥിരം സാന്നിധ്യമായി മലയോരത്തെ ഗ്രന്ഥശാല പ്രവർത്തകർക്ക് ഏറെ സുപരിചിതനാണ് നിപുൺ . കർഷകസമര ചരിത്രമുറങ്ങുന്ന പായത്തുനിന്ന് പുതുചരിത്രമെഴുതുകയാണ് നിപുൺ പായം എന്ന ഈ ചെറുപ്പക്കാരൻ.
iritty