കണ്ണൂർ : ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കും ഭക്ഷ്യവിതരണ സ്ഥാപനങ്ങൾക്കുമെതിരേ പരിശോധനകൾ ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. 445 സ്ഥാപനങ്ങളിൽനിന്ന് 24.37 ലക്ഷം രൂപയാണ് കഴിഞ്ഞ ഒരുവർഷംകൊണ്ട് മാത്രം നിയമലംഘനങ്ങൾക്ക് പിഴയടപ്പിച്ചത്. പഴകിയ ഭക്ഷണം പിടിച്ചെടുക്കുക, വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുക തുടങ്ങി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പിഴചുമത്താവുന്ന കേസുകളിൽ മാത്രമാണ് ഇത്രയും തുക അടപ്പിച്ചത്. ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്ക് കടകൾ, ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതലായി പരിശോധനകൾ നടന്നത്. പരിശോധന ശക്തമാക്കി
The Food Safety Department has intensified inspections against hotels and food supply establishments.