കണ്ണൂർ : മഴയ്ക്ക് മുൻപ് ദേശീയപാതയിലെ മുഴുവൻ കലുങ്കുകളും നിർമിക്കും. പുതിയ പാതയുടെ ഉയരം പഴയതിനെക്കാൾ താഴ്ന്നഭാഗങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തും. ഇവിടങ്ങളിൽ കൂടുതൽ കലുങ്ക് നിർമിക്കാൻ നിർദേശം നൽകി. മഴ വരുമ്പോൾ റോഡ് വെള്ളത്തിലാകുമോ എന്ന ആശങ്കയാണ് പിന്നിൽ. മൂന്ന് റീച്ചുകളിൽ ചില സ്ഥലങ്ങളിൽ പുതിയ ദേശീയപാതയുടെയും സർവീസ് റോഡിന്റെയും ഉയരം നിലവിലുള്ളതിനെക്കാൾ കുറവാണ്. ചാല-നടാൽ ബൈപ്പാസിലടക്കം ഭൂസ്ഥിതി പ്രകാരം ഇത്തരം നിർമിതിയാണ് വരുന്നത്.
നേരത്തേ ചാലുകളും തോടും ഉണ്ടായ സ്ഥലമാണിത്. കിഴക്കുനിന്ന് പടിഞ്ഞാറുഭാഗത്തേക്കുള്ള വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിൽ റോഡ് മുങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
താഴ്ന്ന റോഡുകളിൽ കൂടുതൽ കലുങ്കുകൾ നിർമിക്കുമെന്നും നീരൊഴുക്ക് തടസ്സപ്പെടില്ലെന്നും നിർമാണ ഏജൻസി പറുന്നു. ദേശീയപാത തലപ്പാടി-ചെർക്കള 39 കിലോമീറ്റർ റീച്ചിൽ ഏകദേശം 81 കലുങ്കുകളുണ്ട്. നീലേശ്വരം-തളിപ്പറമ്പ് 40 കിലോമീറ്ററിൽ 94 ബോക്‌സ് കലുങ്കുകളും തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചിൽ (30 കി.മീ.) 91 എണ്ണവും ഉണ്ട്.
All the culverts on the national highway will be constructed before the rains.