ഇരിട്ടി : ബാരാപോൾ ചെറുകിട ജല വൈദ്യുത പദ്ധതിയുടെ കനാലിൽ ഗർത്തം രൂപപ്പെട്ടതിന് കാരണം അധികൃതരുടെ അവഗണന കൊണ്ടാണെന്ന് എ കെ സി സി കുന്നോത്ത് ഫൊറോന കമ്മറ്റി കുറ്റപ്പെടുത്തി . കനാലിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന 18 ഓളം വരുന്ന കുടുംബങ്ങളുടെ സുരക്ഷ അധികൃതർ ഉറപ്പ് വരുത്തണം എന്നും എ കെ സി സി ആവശ്യപ്പെട്ടു . നിർമ്മാണത്തിലെ അപാകതകൾ ചൂടികാണിച്ച സംഘം ചോർച്ച അനുഭവപ്പെടുന്ന കനാലിന്റെ 1.600 കിലോമീറ്റർ പുതുക്കി പണിയണം എന്നും ആവശ്യം ഉന്നയിച്ചു . കെ എസ് ഇ ബിയുടെ ലാഭമല്ല ജനങ്ങളുടെ സുരക്ഷയാണ് പ്രാധാന്യമെന്നും ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത് . കനാലിലെ ചോർച്ച അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വേണ്ടത്ര പ്രാധാന്യം നല്കാതിരുന്നതാണ് ഇന്നത്തെ ഭീകരാവസ്ഥക്ക് കാരണം എന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കെ എസ് ഇ ബി പരാജയപ്പെട്ടാൽ എ കെ സി സി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും സ്ഥലം സന്ദർശിച്ച ഭാരവാഹികൾ പറഞ്ഞു .
എ കെ സി സി കുന്നോത്ത് ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തേനംമാക്കൽ ,കച്ചേരികടവ് ഇടവക ഡയറക്ടർ ഫാ. മാത്യു പൊട്ടംപ്ലാക്കൽ , ഗ്ലോബൽ വർക്കിങ്ങ് കമ്മറ്റി മെമ്പർ ബെന്നി പുതയാമ്പുറം , ഫൊറോന പ്രസിഡൻറ് മാത്യു വള്ളോംകോട്ട് ,ഷാജു ഇടശേരി , ഷിബു കുന്നപ്പള്ളി , അൽഫോൻസ് കളപ്പുര ,ഷീൻ കൊന്നക്കൽ , ജോബിഷ് നരിമറ്റം എന്നിവർ സ്ഥലം സന്ദർശിച്ചു .

Barapolcanal