ഇരിട്ടി: ഹിന്ദു ഐക്യവേദി നേതാവ് അശ്വിനികുമാർ വധക്കേസിൽ അഡീഷനൽ സെഷൻസ് കോടതി ഒക്‌ടോബർ 14ന് വിധി പറയും. ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് പ്രവർത്തകനും ആത്മീയ പ്രഭാഷകനുമായിരുന്ന അശ്വിനികുമാറിനെ രാഷ്ട്രീയവിരോധം കാരണം 2005 മാർച്ച് 10ന് രാവിലെ 10.15ന് ഇരിട്ടി കീഴൂർ പയഞ്ചേരി മുക്കിൽ സ്വകാര്യ ബസിന് മുൻപിൽ ബോംബ് എറിഞ്ഞശേഷം ബസിൽ കയറി വെട്ടിക്കൊലപ്പെടുത്തിയന്നാണ് കേസ്.
Ashwini Kumar murder case: Verdict to be pronounced on October 14