ഇരിട്ടി : കല്യാണം മുതൽ കൊച്ചുമുക്ക് വരെ സ്റ്റാർ ഹോട്ടൽ മുതൽ പെട്ടിക്കട വരെ മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് പോത്തിറച്ചി .മലയാളിക്ക് പോത്തിറച്ചിയോടുള്ള കമ്പം കണ്ടറിഞ്ഞുതന്നെയാണ് ഇന്നത്തെ ഇറച്ചിവിലയുടെ കുതിച്ചു കയറ്റവും .കൃത്രിമ ക്ഷാമമോ യഥാർത്ഥ ക്ഷാമമോ എന്ന് തിരിച്ചറിയാൻ കഴിയില്ല മാർക്കറ്റിൽ പോത്തിറച്ചിയുടെ വില യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് 400 രൂപയിൽ വ്യാപാരം നടന്ന പോത്തിറച്ചി 10 ശതമാനം ഉയർത്തി ഇന്നത്തെ മാർക്കറ്റ് 440 ക്ലോസ് ചെയ്തിരിക്കുന്നത് . മലയാളിയെ സംബന്ധിച്ചിടത്തോളം വലിയൊരു ചതിതന്നെയാണ് .കഴിഞ്ഞ വർഷത്തെപ്പോലെ ഒരു 20 രൂപ ആയിരുന്നെങ്കിൽ അല്പം ചീത്തവിളിയും ബഹളവും ഒക്കെയായി രണ്ട് ആഴ്ച കൊണ്ട് വിലയോട് ഒന്ന് അഡ്ജസ്റ് ആകുമായിരുന്നു . ഇതിപ്പോ കിലോക്ക് 40 രൂപ കൂടുമ്പോൾ ഹോട്ടലുകളും വലിയ തോതിലുള്ള വിലക്കയറ്റത്തിന് കാരണം ആകുമെന്ന ആശങ്കയല്ല യാഥാർഥ്യമാണ് .
കൃത്രിമ ക്ഷാമമെന്ന് പൊതുജനങ്ങൾ
ഓരോ വർഷവും പോത്തിറച്ചിക്ക് വിലക്കയറ്റാൻ വ്യാപാരികൾ നടത്തുന്ന ഒളിച്ചുകളിയുടെ ഭാഗമാണ് വിലയ്ക്കയറ്റം എന്നാണ് ജനങ്ങൾ പറയുന്നത് . 90 ശതമാനം വ്യാപാരികളും പോത്തിറച്ചിയുടെ വില 440 ആക്കി ഉയർത്തിക്കഴിഞ്ഞു . എന്നാൽ ചുരുക്കം ചില വ്യാപാരികൾ കിലോക്ക് 350 മുതൽ 370 വരെ വ്യാപാരം നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം . വിലക്കയറ്റത്തിന് വേണ്ടി മൊത്തവ്യാപാരികൾ ഒരുക്കിയ ഒത്തുകളി നാടകമാണ് പോത്തുകളെ കിട്ടാനില്ല എന്ന ക്ഷാമം എന്നാണ് ജനങ്ങൾ പറയുന്നത് . ഇറച്ചി വ്യാപാര രംഗത്ത് വില നിശ്ചയിക്കാൻ ആരുമില്ലാത്തത് ഇത്തരത്തിൽ മൊത്തക്കച്ചവടക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് . പോത്തിറച്ചിക്ക് ഒപ്പം കാളയിറച്ചി കൂട്ടികലർത്തി ഇറച്ചിയിൽ പോലും തട്ടിപ്പ് നടക്കുന്നുണ്ട് .
പോത്തിനെ കിട്ടാനില്ല വില ഇനിയും വർധിക്കും വ്യാപാരികൾ
പോത്തിനെ കിട്ടാനായില്ല ഇനിയും വില വർദ്ധിക്കുമെന്നാണ് ഇറച്ചി വ്യാപാരികൾ പറയുന്നത്. വില വർദ്ധനവിന് പ്രധാന കാരണം കർണ്ണാടക ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെക്ക് ഇറച്ചിക്ക് ആവിശ്യാമായ പോത്തുകളെ എത്തിച്ചിരുന്നത്.എന്നാൽ ഗോവധയുമായി ബന്ധപ്പെ ട്ട് ചില പ്രശനങ്ങൾ ഉള്ളതിനാൽ പോത്തകളെ കേരളത്തിലെക്ക് കൊണ്ടു വരുവാൻ സാധിക്കുന്നില്ല.ഇതിനെ തുടർന്ന് വ്യാപാരിക പാലക്കാട് നിന്ന് മാംസത്തിന് ആവശ്യമായ പോത്തുകളെ ഇറക്കിയിരുന്നത് . എന്നാൽ കഴിഞ്ഞ രണ്ട് മാസമായിട്ട് ഇറച്ചിക്ക് ആവിശ്യമായ പോത്തുകളെ ലഭിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത് . ഇതോടെ പോത്ത് ഇറച്ചിക്ക് വില കുതിച്ചു കയറുകയാണ്. വില വർദ്ധനവ് താങ്ങാൻകഴിയാതെ വരുന്ന കോൾഡ് സ്റ്റോറേജ് അടക്കമുള്ള ചില്ലറ വ്യാപരികൾ ഉൾപ്പെടെ അടച്ചു പുട്ടൽ ഭീക്ഷണിയിലാണ്. ചിലർ ഈ മേഖലയിൽ നിന്ന് പിൻമാറി മറ്റ് തൊഴിൽ തേടി പേക്കുന്നവസ്ഥയിലാണ്. വില കയറ്റം കാറ്ററ്റിഗ് മേഖലയിലും കനത്ത തിരിച്ചടിയാണ് സംഭവിക്കുക . എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടയാലൂം പോത്തിറച്ചിയില്ലാതെ മലയാളികൾക്ക് എന്ത് ആഘോഷം.
Beafrate