മണത്തണ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിയിൽ പെരുമാൾക്ക് അഭിഷേകം ചെയ്യാനുള്ള നറുനെയ്യ് അടങ്ങിയ കലശപാത്രങ്ങളും നെയ്‌ക്കിണ്ടികളും മണത്തണ ചപ്പാരം ക്ഷേത്രത്തിൽ എത്തിച്ചു. നെയ്യമൃത് ജന്മസ്ഥാനീകരായ വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിൽ കൊട്ടിയൂരിന്റെ പ്രധാന ഉപദേവതാ സങ്കല്പമായ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തിച്ച കലശപാത്രങ്ങളും നെയ്‌ക്കിണ്ടികളും നാളെ രാവിലെ ഓംങ്കാര ധ്വനി മുഴക്കിക്കൊണ്ട് കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. രാത്രിയിലാണ് നെയ്യാട്ടം നടക്കുക.
Kottiyoor Neyyamruth pots have arrived at Manathana Chapparam Temple