കണ്ണൂർ : തില്ലങ്കേരിയിലെ വീട്ടുവളപ്പിൽ അവശനിലയിൽ രണ്ടാഴ്ച മുൻപ് കണ്ടെത്തിയ കുരങ്ങൻകുഞ്ഞിന് ‘മാർക്ക് ’ പ്രവർത്തകരുടെ ശുശ്രൂഷയിൽ പുനർ ജീവൻ. വീട്ടുവളപ്പിലെ മരം മുറിക്കുന്നതിനിടെയാണ്, ജനിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം പ്രായമുള്ള കുരങ്ങൻ കുഞ്ഞിനെ കണ്ടെത്തിയത്. വീട്ടുകാർ ഇതിനെ ജില്ലാ മൃഗാസ്പത്രിയിൽ എത്തിച്ച് ചികിത്സ നൽകി. എന്നാൽ ഇതിനെ സംരക്ഷിക്കാനുള്ള സൗകര്യം അവിടെയുണ്ടായില്ല.
പിന്നീട് വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരമാണ് സംരക്ഷണച്ചുമതല ‘മലബാർ അവേർനസ് ആൻഡ് റെസ്ക്യൂ സെൻറർ ഓഫ് വൈൽഡ് ലൈഫ്’(മാർക്ക്) പ്രവർത്തകരെ ഏൽപ്പിച്ചത്. കുരങ്ങൻകുഞ്ഞ് നല്ല ആരോഗ്യത്തോടെ വളരുന്നുണ്ടെന്നും രണ്ടാഴ്ചക്ക് ശേഷം വനത്തിൽ വിടാൻ കഴിയുമെന്നും മാർക്ക് സെക്രട്ടറി റിയാസ് മാങ്ങാട് പറഞ്ഞു. തള്ളക്കുരങ്ങ് ചത്തുപോയതാവാനാണ് സാധ്യത. കുഞ്ഞിനെ വേർപെട്ട് ഒരിക്കലും തള്ളക്കുരങ്ങ് കഴിയില്ല. കുരങ്ങൻകുഞ്ഞിനെ ഇപ്പോൾ അമിതമായി ലാളിക്കാറില്ല. മനുഷ്യരുമായി കൂടുതൽ ഇണങ്ങിയാൽ പിന്നെ പോകാതാവും. പരിക്കുപറ്റിയനിലയിൽ കണ്ടെത്തിയ ചെവിയൻ നത്ത്, പുള്ളി നത്ത്, പരുന്ത് തുടങ്ങി അഞ്ച് പക്ഷികളും മാർക്കിന്റെ സംരക്ഷണത്തിലുണ്ട്.
A baby monkey that was found dead two weeks ago in a homestead in Tillankeri has been brought back to life.