ഇരിട്ടി : ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പേരട്ട - മട്ടിണി റോഡിൽ പുതുതായി നിർമ്മിച്ച കലുങ്കിന്റെ ഉയരത്തിനൊപ്പം റോഡ് ഉയർത്താതെ വന്നതോടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു . 50 മീറ്ററോളം ദൂരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ യാത്രക്കാർ കാൽനട യാത്രക്കാർ ഉൾപ്പെടെ ദുരിതതിലായി .റോഡ് ഉയർത്തി ഓവുചാൽ നിർമ്മിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത് . പുതിയ കലുങ്കിന് ഉയരകൂടുതൽ ഉള്ളതുകൊണ്ട് ഇതുവഴി കടന്നുപോകുന്ന ചെറിയ വാഹങ്ങളുടെ അടിതട്ടി ഭാഗം തട്ടി കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുകയാണ് . കരിങ്കൽ പൊടിയും മണ്ണും ഇട്ട് താത്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ പഞ്ചായത്ത് അംഗം ബിജു വെങ്ങലപള്ളിയുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് റോഡിന്റെ സൈഡിലെ മണ്ണ് മാറ്റിയാണ് വെള്ളക്കെട്ട് താല്കാലിയകമായി ഒഴിവാക്കിയത് . ജില്ലാ പഞ്ചായത്ത് ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം .
Perattamattanyroad